മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇ പ്രജീഷാണ് കൊല്ലപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പാണ് ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടില്‍ നിന്നും പ്രജീഷിനെ കാണാതായത്.

ഇന്നലെ കുട്ടിക്കുന്നുമ്മല്‍ മെട്ടക്ക് സമീപത്ത് നിന്നും രാജേഷിന്റെ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്ത് പോലീസും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണിക്കീല്‍ അമ്പലം റോഡിലെ കാനാലില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.കൈകാലുകള്‍ ബന്ധിച്ച ശേഷം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മൂന്ന് മാസം മുന്‍പ് പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും മരം ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ സാക്ഷി പറഞ്ഞതിന്റെ പേരില്‍ പ്രജീഷിന് പ്രതികളില്‍ നിന്നും ഭീഷണി ഉളളതായി സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മുഖ്യ പ്രതികള്‍ക്കായി അന്വേക്ഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു

കേസില്‍ സാക്ഷി പറഞ്ഞ വിരോധത്തില്‍ ഈ കേസിലെ പ്രതികളായ റിയാസും അബ്ദുള്‍ ഷുക്കൂറും ചേര്‍ന്ന് പ്രജീഷിനെ വിളിച്ച് വരുത്തി മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തില്‍ പ്രദേശ വാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News