മലബാർ കലാപത്തെ ചരിത്രത്തിൽ നിന്ന് നീക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ വിമർശിച്ചുള്ള എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനുവിൻ്റെ ട്വീറ്റ് ആർ എസ് എസിനെ മുക്കിപ്പിഴിയുന്ന കമൻ്റുകളുടെ വേദിയായി മാറി. സാനുവിൻെറ ട്വീറ്റ് ഏറ്റെടുത്ത് ആർ എസ് എസിനെ ട്രോളുകൊണ്ട് മുക്കിക്കൊല്ലുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
സാമ്രാജ്യത്വത്തിനെതിരായ പോരാട്ടചരിത്രം സംഘികളെ ഇന്നും വേദനിപ്പിക്കുന്നു എന്നായിരുന്നു സാനുവിൻ്റെ പരിഹാസം. ബ്രിട്ടീഷുകാർ 1947ൽ തന്നെ ഇന്ത്യവിട്ടെങ്കിലും ബ്രിട്ടീഷ് പാദസേവകർ രാജ്യത്ത് തുടരുന്നുവെന്നും സാനു ട്വിറ്ററിൽ കുറിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആർ എസ് എസ് പങ്ക് എന്തുകൊണ്ട് സ്കൂളിൽ പഠിപ്പിക്കുന്നില്ലേയെന്നും എസ് എഫ് ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ദീപ്സിത ധറും സംശയമുന്നയിച്ചു.
കുറെയേറെ നേരത്തെ പരിശ്രമം കൊണ്ട് തനിക്ക് ആർ എസ് എസിന്റെ പങ്ക് കണ്ടെത്താനായെന്ന് പറഞ്ഞ് ഒന്നുമെഴുതാത്ത ഒരു പുസ്തകം സാനു പോസ്റ്റ് ചെയ്തു. അങ്ങനെയാണെങ്കിൽ ഇങ്ങനൊരു പുസ്തകം പബ്ലിഷ് ചെയ്യാൻ ഞങ്ങൾക്കും താല്പര്യമുണ്ട് എന്നറിയിച്ച് ലെഫ്റ്റ് വേർഡ് പ്രസാധകൻ വിജയ പ്രസാദും രംഗത്ത് വന്നു. പുസ്തകം വിൽക്കുന്നതൊക്കെ കൊള്ളാം, കൂടെ ബ്രിട്ടീഷ് ഷൂസ് കൂടി ഓഫറിൽ നൽകിയാൽ പൊളിക്കും എന്നായിരുന്നു സാനുവിൻ്റെ കമൻ്റ്. ആർ എസ് എസിന്റെ മുഖത്തടിക്കുന്ന സാനുവിൻെറ കമൻ്റിന് പിന്നാലെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here