കൊവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉൽസവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത് കേസുകൾ ഉയർന്നേക്കാം.
കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേർത്തു.31 സംസ്ഥാനങ്ങളില്‍ 10,000ൽ താഴെയാണ് കേസുകളെന്നും കേന്ദ്രം വ്യക്തമാക്കി.
വാക്‌സിനേഷന് വേഗംകൂട്ടാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. മൂന്നാം തരംഗ സാധ്യത മുൻനിർത്തി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.
രണ്ടാം ഡോസ് വാക്‌സിന്‍റെ വിതരണം കാര്യക്ഷമാക്കുന്നതിന് ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്. വാക്സിൻ കവറേജ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകളെ തിരിച്ചറിയാനും ഈ ജില്ലകളിലെ വാക്സിനേഷന്‍റെ പുരോഗതി പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here