തിരുവനന്തപുരത്ത് രണ്ടു വ്യത്യസ്ത അപകടങ്ങളിലായി മൂന്നുമരണം. ശ്രീകാര്യത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന രോഗി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ആറ്റിങ്ങൽ കോരാണിയിൽ പൊലീസ് ജീപ്പും കാറും ഇടിച്ചുണ്ടായ അപകടത്തിൽ യുവതിയാണ് മരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യം കല്ലംപള്ളിയിൽ രാവിലെ ഏഴരയ്ക്കായിരുന്നു ഓട്ടോയും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശിയും ഓട്ടോഡ്രൈവറുമായ രാജേഷ് കുമാറും ഒപ്പമുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയചന്ദ്രനും മരിച്ചു. ജയചന്ദ്രന്റെ ഡയാലിസിസ് നടത്താൻ മെഡിക്കൽ കോളജിലേക്ക് പോകവേയാണ് അപകടമുണ്ടായത്. പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ആറ്റിങ്ങൽ കോരാണി കാരിക്കുഴിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ചത്. കാർ യാത്രികയായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി അനന്യ മരിച്ചു. കോരാണിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here