പൈലറ്റിന് ഹൃദയാഘാതം; വിമാനം അടിയന്തരമായി ഇറക്കി

പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റില്‍നിന്ന് ധാക്കയിലേക്ക് പോയ വിമാനം നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്റെ വിമാനമാണ് നാഗ്പൂരില്‍ ഇറക്കിയത്.

വിമാനത്തില്‍ 126 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ നൗഷാദിന് ഹൃദയാഘാതം ഉണ്ടായത്. കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) നെയാണ് വിമാനത്തില്‍നിന്ന് ഇക്കാര്യം അറിയിച്ചതെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വ്യക്തമാക്കി. തുടര്‍ന്ന് നാഗ്പുര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ എടിസി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

രാവിലെ 11.37-ന് നാഗ്പൂരില്‍ സുരക്ഷിതമായി വിമാനം ഇറക്കുകയും വിമാനത്തില്‍നിന്ന് പൈലറ്റിനെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ക്യാപ്റ്റന്‍ നൗഷാദിന്റെ ആരോഗ്യനില തൃപ്തികരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here