ഡിസിസി പ്രസിഡന്റാവാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പാലോട് രവിക്കെതിരെ പോസ്റ്റർ. തിരുവനന്തപുരം നഗരത്തിലാണ് വ്യാപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലോട് രവി ആർഎസ്എസ് ആണെന്നും, ബി ജെ പി അനുഭാവിയാണെന്നും പോസ്റ്ററിലുണ്ട്.
എഐ സി സി ഭരിക്കുന്നത് അമിത് ഷാ ആണെന്നും പോസ്റ്ററിലുണ്ട്. കോൺഗ്രസ് പാർട്ടിയെ തോൽപ്പിച്ച ആളാണ് പാലോട് രവി. പാലോട് രവി പൃഷ്ഠം താങ്ങിയാണെന്നതടക്കമുള്ള കടുത്ത ആക്ഷേപങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
അതേസമയം, ഡി.സി.സി പ്രസിഡന്റായി പാലോട് രവി വരുന്നതിൽ ജില്ലാ കോൺഗ്രസിൽ അതൃപ്തിയുണ്ട്. പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചതിന് സസ്പെൻഷനിലായ പി.എസ്.പ്രശാന്ത്, താരീഖ് അൻവറിനെ പരാതി അറിയിച്ചു. പാലോട് രവി വന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പി.എസ്.പ്രശാന്ത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here