മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി കൊടിക്കുന്നിൽ 

മുഖ്യമന്ത്രിക്കെതിരെ വർഗ്ഗീയ പരാമർശവുമായി കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ്. മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് കല്യാണം കഴിച്ച് നൽകാത്തത് എന്നാണ് കൊടിക്കുന്നിൽ വിവാദ പരാമര്‍ശം നടത്തിയത്.

പട്ടികജാതി യുവാവിന് മകളെ വിവാഹം കഴിച്ച് നൽകിയിരുന്നെങ്കിൽ നവോഥാനം ആകുമായിരുന്നു മുഖ്യമന്ത്രിയുടെ നവോഥാനം തട്ടിപ്പാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു . പ്രസ്താവനക്കെതിരെ മന്ത്രി കെ.രാധാകൃഷ്ണനും , ഡിവൈഎഫ്ഐയും രംഗത്തെത്തി. എന്നാല്‍, വിവാദ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം എതിര്‍ത്തു.

മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ വർഗ്ഗീയ പരാമർശം കെപിസിസി വർക്കിംഗ് പ്രസിഡൻറ് കൊടികുന്നിൽ നടത്തിയത്.

മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് കല്യാണം കഴിച്ച് നൽകാത്തത് ? മുഖ്യമന്ത്രിയുടെ നവോഥാനം തട്ടിപ്പാണെന്നും പട്ടികജാതി യുവാവിന് മകളെ വിവാഹം കഴിച്ച് നൽകിയിരുന്നെങ്കിൽ നവോഥാനം ആകുമായിരുന്നുവെന്നുമാണ്.

പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചിരുന്നു. .കൊടിക്കുന്നിലിന്‍റെ പ്രസ്താവന വിവാദമായതോടെ മന്ത്രി കെ. രാധാകൃഷ്ണൻ പ്രതികരണവുമായി രംഗത്തെത്തി.

കൊടിക്കുന്നിൽ പ്രസ്താവന അദ്ദേഹത്തിൻ്റെ സ്ഥാനത്തിനും വലുപ്പത്തിനും ചേർന്നതാണോയെന്നും കെട്ടിച്ച് വിടേണ്ടവരാണ് സ്ത്രീകൾ എന്ന ധ്വനിയാണ് പ്രസ്താവനയിലുള്ളത്. തൊട്ട് പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ് ഐയും രംഗത്തെത്തി.

കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ല. പ്രസ്താവന അപരിഷ്കൃതം,ആര് ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം. ദളിതനായത് കൊണ്ട് കെപിസിസി അധ്യക്ഷനാകാൻ കഴിയാതെ പോയി എന്ന് പരാതി പറഞ്ഞ ആളാണ് കൊടികുന്നിൽ എന്നും ഡിവൈഎഫ് ഐ പ്രതികരിച്ചു.

വിവാദ പരാമര്‍ശത്തില്‍ കൊടിക്കുന്നിലിനെ പിന്തുണയ്ക്കാതെ വി ഡി സതീശനടക്കം ഒറ്റപ്പെടുത്തി.   വിവാദ പ്രസ്താവനക്ക് പിന്നാലെ കൊടിക്കുന്നിലിൻ്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല നടക്കുകയാണ്. എതിരായി അഭിപ്രായം വന്നതോടെ കൊടികുന്നിൽ കമൻറ് ബോക്സ് പൂട്ടി വെച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel