മരണത്തെ മുഖാമുഖം കണ്ട നാളുകളെ കുറിച്ച് ‘മണി ഹെയ്റ്റ്‌സിലെ’ ‘പ്രൊഫസര്‍’

മണി ഹെയ്സ്റ്റിലെ ‘പ്രൊഫസര്‍’ എന്ന കഥാപാത്രത്തെ ആരും മറയ്ക്കില്ല. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ മണിഹെയ്റ്റ്‌സിന് ലോകമെമ്പാടും ഒരുപാട് ആരാധകരുണ്ട്. അതുപോലെ തന്നെ പ്രൊഫസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്പാനിഷ് നടന്‍ അല്‍വാരോ മോര്‍ട്ടെയ്ക്കും ആരാധകര്‍ ഏറെയാണ്. മണി ഹെയ്സ്റ്റിലെത്തുന്നതിനും മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ കുറിച്ചാണ് ഇപ്പോള്‍ അല്‍വാരോ വെളിപ്പെടുത്തുന്നത്.

2002ലായിരുന്നു അല്‍വാരോ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2007ല്‍ സിനിമയിലെത്തിയെങ്കിലും കൂടുതല്‍ സിനിമാ അവസരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ടെലിവിഷന്‍ സീരിയലുകളുടെ തിരക്കുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് കാന്‍സര്‍ അദ്ദേഹത്തെ ബാധിക്കുന്നത്.

2011ല്‍ നടന്റെ ഇടതുകാലിലാണ് ട്യൂമര്‍ കണ്ടെത്തുന്നത്. മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അതെന്നാണ് അല്‍വാരോ പറയുന്നത്. താന്‍ മരിക്കുമെന്നോ, കാല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നോ വിചാരിച്ചിരുന്നതായും നടന്‍ പറയുന്നു. തന്റെ ആശങ്കകള്‍ അറിയിച്ചപ്പോള്‍, മരിക്കാന്‍ സമയം ആയിട്ടില്ലെന്നും ജീവിക്കാന്‍ ഇനിയും ഒരുപാട് സമയമുണ്ടെന്നുമായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി. താല്‍കാലികമായ ആരോഗ്യ പ്രശ്നം എന്നായിരുന്നു അദ്ദേഹം ട്യൂമറിനെ വിശേഷിപ്പിച്ചതെന്നും അല്‍വാരോ പറയുന്നു.

കാന്‍സറിനെ തോല്‍പ്പിച്ച ശേഷം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ തുടങ്ങിയെന്നും നടന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel