അവസാന നിമിഷവും പൊളിച്ചെഴുത്തുകളോടെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക എഐസിസി പുറത്തുവിട്ടു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഗ്രൂപ്പ് സമ്മർദ്ദങ്ങളോടെ മാറ്റം ഉണ്ടായത്.
തിരുവനന്തപുരം – പാലോട് രവി, കൊല്ലം – രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട – പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ – ബാബു പ്രസാദ്, കോട്ടയം – നാട്ടകം സുരേഷ്, ഇടുക്കി – സി പി മാത്യു, എറണാകുളം – മുഹമ്മദ് ഷിയാസ്, തൃശ്ശൂർ – ജോസ് വള്ളൂർ, പാലക്കാട് – എ തങ്കപ്പൻ, മലപ്പുറം – വി എസ് ജോയ്, കോഴിക്കോട് – കെ പ്രവീൺകുമാർ, വയനാട് – എൻ ഡി അപ്പച്ചൻ, കണ്ണൂര്‍ – മാർട്ടിൻ ജോർജ്, കാസർഗോഡ് – പി കെ ഫൈസൽ എന്നിവരാണ് പുതിയ ഡിസിസി പ്രസിഡന്റുമാർ.
എ പി ശ്രീകുമാറിനെ ഡിസിസി അധ്യക്ഷനാക്കാനിരുന്ന ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയത്. കോട്ടയത്ത് ഫിൽസൺ മാത്യൂസിനായിരുന്നു സാധ്യത. എന്നാൽ ഗ്രൂപ്പിന് ഉള്ളിൽ തന്നെ വ്യാപക എതിർപ്പു വന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും. ഇടുക്കിയിൽ നേരത്തെ ഉയർന്നുകേട്ട പേര് അഡ്വ. അശോകന്റേതായിരുന്നു. എന്നാൽ പട്ടികയിൽ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here