‘കുര്യന്റെ തിണ്ണനിരങ്ങിയവൻ ഡിസിസിപ്രസിഡന്റ് ‘ പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടിയും പോസ്റ്റർ പ്രതിഷേധവും

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടി. പി.ജെ.കുര്യനും ആൻ്റോ ആൻ്റണി എം.പിക്കുമെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

പുതിയ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ സജീവ പ്രവർത്തകനല്ലെന്നും തിരുവല്ലയിലെ യു ഡി എഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും പോസ്റ്ററിൽ ആരോപണം ഉയരുന്നു.

‘പത്തനംതിട്ട ഒറ്റികൊടുത്ത യൂദാസോ ആന്റണി’, ‘കോട്ടയംകാരൻ ആന്റ്റോ പത്തനംതിട്ടയുടെ അന്തകൻ സേവ് ഡി സി സി’ തുടങ്ങിയ വാചകങ്ങളോടെ ആൻ്റോ ആൻ്റണി എം.പിക്കെതിരെയും പോസ്റ്റർ പ്രതിഷേധം ശക്തമാണ്.

കുര്യന്റെ കൂട്ടിക്കൊടുപ്പുകാരനെ ഡി സി സിയ്ക്ക് ആവശ്യമില്ലെന്നും ,കുര്യന്റെ തിണ്ണനിരങ്ങിയവൻ ഡിസിസി പ്രസിഡന്റെന്നും പോസ്റ്ററിൽ പറയുന്നു.

അതേസമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.‘ഇതൊന്നും കണ്ട് തിരിച്ചു പോകരുതേ ബാപ്പുജിയെന്നും, ഗാന്ധിജിയിലേക്ക് മടങ്ങാമെന്നും ശരത് ചന്ദ്രപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം ഡി സി സി അധ്യക്ഷ പട്ടികയിൽ പരിഗണിച്ചിരുന്നയാളാണ് ശരത് ചന്ദ്ര പ്രസാദ്. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ പേര് തള്ളുകയായിരുന്നു .
‘കൊവിഡാണ് ആൾക്കൂട്ടം ഒഴിവാക്കുന്നതാണ് നല്ലതെന്നും നന്മളെ നന്മൾ തന്നെ ശ്രദ്ധിക്കണമെന്നും’ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻഡ് എൻഎസ് നുസൂറും പാർട്ടിയെ ട്രോളികൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

പുനഃസംഘടനയിൽ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡൻ്റ് ആക്കിയത് അനീതിയെന്നും പി.എസ് പ്രശാന്ത് പ്രതികരിച്ചു. തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയതിന് പിന്നിൽ പാലോട് രവിയെന്നും പ്രശാന്ത് ആരോപിച്ചു.വരും മണിക്കൂറുകളിൽ കൂടുതൽ പരസ്യ പ്രതികരണം ഉണ്ടാകുമെന്നും അത് തടയാൻ കോൺഗ്രസ് നേതൃത്വം ഏറെ പ്രയാസപ്പെടുമെന്നും പ്രശാന്ത് നേരത്തെ സൂചന നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here