‘എല്ലാത്തിനും പിന്നില്‍ കെ സിയുടെ കറുത്ത കൈ’; കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ അമര്‍ഷമറിയിച്ച് എ-ഐ ഗ്രൂപ്പുകള്‍

കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് തൊട്ടുപിന്നാലെ  കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് എ-ഐ ഗ്രൂപ്പുകള്‍. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കെ.സിയുടെ കറുത്ത കൈയ്യെന്ന്
ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തി.

പ്രശ്‌നങ്ങള്‍ വഷളാക്കിയത് കെ.സി.വേണുഗോപാലാണ്. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഒതുക്കാന്‍ നിര്‍ദേശം നല്‍കിയതും കെസിയാണെന്നും എ-ഐ ഗ്രൂപ്പുകള്‍ വിമര്‍ശിച്ചു.  ഇതിന് താരിഖ് അന്‍വറും എഐസിസി പ്രതിനിധികളും കൂട്ടുനിന്നുവെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ക്ക് കാരണം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആണെന്ന് എഐസിസിയെ വേണുഗോപാല്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കെ.സി കാര്യങ്ങള്‍ കുഴപ്പിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ സി വേണുഗോപാല്‍  ഇഷ്ടക്കാരെ തിരുകികയറ്റി. കെപിസിസിയുടെ സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ചതും കെസിയാണെന്ന് ഗ്രൂപ്പുകള്‍ വിമര്‍ശിച്ചു.

ചെന്നിത്തലയെ അവഹേളിച്ച് ഇറക്കിവിട്ടതിന് പിന്നിലും കെസിയാണ്.  പ്രശ്നവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാഹുലിനെ കാണും. കെസിയെ ഒഴിവാക്കി ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെടും.

ഡിസിസി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയാണുണ്ടായത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് എ വി ഗോപിനാഥ് രാജി വെച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വവും ഗോപിനാഥ് രാജിവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News