സുപ്രീംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചുമതലയേറ്റു. മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എൻ.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാൻ ഏറെ സാധ്യത കല്പിക്കപ്പെടുന്ന വനിതാ ജഡ്ജിയാണ് ബി.വി. നാഗരത്ന. മലയാളിയായ സി ടി രവികുമാറും സത്യപ്രതിജ്ഞ ചെയ്തു.
കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് പുതിയ വനിതാ ജഡ്ജിമാർ. ഇതിൽ ബി.വി. നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസായേക്കും. സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാർ ഒന്നിച്ചു ചുമതല എൽക്കുന്നത്.
പുതിയ ഒന്‍പത് സുപ്രീംകോടതി ജഡ്ജിമാര്‍ ഇവര്‍
ജസ്റ്റിസ് ഹിമ കോഹ്‌ലി
1959 സെപ്റ്റംബര്‍ 2 -ന് ജനിച്ച ഹിമ കോലി, തെലങ്കാന ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസും ആ പദവി വഹിക്കുന്ന ആദ്യ വനിതാ ജഡ്ജിയുമാണ്. അതിനുമുമ്പ്, അവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
ജസ്റ്റിസ് ബി.വി നാഗ രത്‌ന
1962 ഒക്ടോബര്‍ 30 ന് ജനിച്ച ബിവി നാഗരത്ന, കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജിയാണ്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ്. 2009 ല്‍ കര്‍ണാടക ഹൈക്കോടതി പരിസരത്ത് ഒരു കൂട്ടം അഭിഭാഷകര്‍ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് അവര്‍ ജനശ്രദ്ധ നേടിയിരുന്നു. കര്‍ണാടകയിലെ വാണിജ്യ, ഭരണഘടനാ നിയമവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിധികള്‍ അവര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ജസ്റ്റിസ് ബേല എം. ത്രിവേദി
1960 ജൂണ്‍ 10 ന് ജനിച്ച ബേല മാന്ധുര്യ ത്രിവേദി 2016 ഫെബ്രുവരി 9 മുതല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയാണ്. മുമ്പ് 2011 ഫെബ്രുവരി 17 മുതല്‍ 2011 ജൂണ്‍ 27 വരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. രാജസ്ഥാന്‍ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയാണ്.
ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക
1960 മേയ് 25 ന് ജനിച്ച ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, കര്‍ണാടക ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസാണ്. മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 2003 ആഗസ്റ്റ് 29 ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005 നവംബര്‍ 12 ന് സ്ഥിരം ജഡ്ജിയായി നിയമിതനായി.
ജസ്റ്റിസ് വിക്രം നാഥ്
1962 സെപ്റ്റംബര്‍ 24 ന് ജനിച്ച ജസ്റ്റിസ് വിക്രം നാഥ് നിലവില്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസും അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയുമാണ്. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് വിക്രം നാഥ് ജനിച്ചത്. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് ജനിച്ചതും വളര്‍ന്നതും. ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തെ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും കേന്ദ്രം ശുപാര്‍ശകള്‍ അംഗീകരിച്ചില്ല.
2020 കൊവിഡ് വ്യാപന സമയത്ത് യൂട്യൂബില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. അലഹബാദിലെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനംലഭിക്കുന്നതിന് മുമ്പ് അദ്ദേഹം 17 വര്‍ഷം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ടിച്ചു.
ജസ്റ്റിസ് ജെ കെ മഹേശ്വരി
ജസ്റ്റിസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരി, 1961 ജൂണ്‍ 29 ന് മധ്യപ്രദേശിലെ ഒരു ചെറിയ പട്ടണത്തില്‍ ജനിച്ചു. 2021 ജനുവരിയില്‍ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. അതിനുമുമ്പ് അദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയാണ്. മധ്യപ്രദേശിലെ ജൗറയിലാണ് അദ്ദേഹം ജനിച്ചത്. ബെഞ്ചിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഗ്വാളിയോറില്‍ ഒരു അഭിഭാഷകനായിരുന്നു.
ജസ്റ്റിസ് സി ടി രവികുമാര്‍
1960 ജനുവരി 6 ന് ജനിച്ച ജസ്റ്റിസ് സി ടി രവികുമാര്‍ സി ടി രവികുമാര്‍ നിലവില്‍ കേരള ഹൈക്കോടതി ജഡ്ജിയാണ്.
ജസ്റ്റിസ് എം.എം. സുന്ദരേശ്
ജസ്റ്റിസ് എംഎം സുന്ദരേശ് ഈറോഡില്‍ 1962 ജൂലൈ 21 ല്‍് ജനിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് അദ്ദേഹം.ചെന്നൈ ലയോള കോളേജില്‍ ബിഎ ബിരുദവും മദ്രാസ് ലോ കോളേജില്‍ ബിഎല്‍ ബിരുദവും പൂര്‍ത്തിയാക്കി.
1985 -ല്‍ അദ്ദേഹം ഒരു അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1991 മുതല്‍ 1996 വരെ അദ്ദേഹം സര്‍ക്കാര്‍ അഭിഭാഷകനായി ജോലി ചെയ്തു.
ജസ്റ്റിസ് പി.എസ് നരസിംഹ
1963 മേയില്‍ ജനിച്ച പിഎസ് നരസിംഹ 2014 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടു, 2018 ല്‍
അദ്ദേഹം രാജിവച്ചു. ഒരു മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയില്‍, സുപ്രീം കോടതിയില്‍ നിരവധി സുപ്രധാന കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ചരിത്രപരമായ അയോധ്യ കേസില്‍ ഉള്‍പ്പെടെ അദ്ദേഹം കൈകാര്യം ചെയ്തു. ബിസിസിഐയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here