കൊവിഡ് വാക്സിൻ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ നിബന്ധന ഒഴിവാക്കി കൂടെ എന്ന് വാദത്തിനിടെ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.
വിദേശത്ത് പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും നിലവിൽ ഇളവ് നൽകുന്നുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുമതി തേടിയാണ് കമ്പനി കോടതിയെ സമീപിച്ചത്.
പന്തീരായിരം ജീവനക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകാൻ ആരോഗ്യ വകുപ്പ് അനുമതി നൽകുന്നില്ലന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് കേസ് വ്യാഴാഴ്ച വിധി പറയാൻ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here