‘കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു’; കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം

കൊല്ലം പരവൂരിലെ സദാചാര പൊലീസ് ആക്രമണം. ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. പ്രതിക്കായി അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറഞ്ഞു.  കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകർത്തു. മകന്‍ സാലുവിന്റെ കൈയിൽ വെട്ടിപ്പരുക്കേൽപ്പിച്ചു.

പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഇതുവരെയും കണ്ടെത്താനായില്ല.  പ്രതി ഒളിവിലെന്ന് പൊലീസ് പറഞ്ഞു.

മർദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു.തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here