എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം 17കാരി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോക്സോ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
നഗരമധ്യത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രാവിലെ ആശുപത്രിയിലെ ശുചിമുറി ശുചീകരിക്കാൻ എത്തിയ തൊഴിലാളികളാണ് ക്ലോസറ്റിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടത്. ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെത്തിയ 17കാരിയെ പൊലീസ് ചോദ്യം ചെയ്തു.
പെൺകുട്ടിയും അമ്മയും രാവിലെ സ്കാനിംഗിനായി ആശുപത്രിയിൽ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. താൻ പ്രസവിച്ച കുഞ്ഞാണെന്നും പ്രസവശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നും പെൺകുട്ടി സമ്മതിച്ചു. പെൺകുട്ടിയിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നവജാതശിശുവിനെ മരണം കൊലപാതകമാണോ, 17 കാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതികളാര് എന്നീ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here