മദ്യപിച്ച് അബോധാവസ്ഥയിലായ പിതാവിനെ ഒപ്പമിരുത്തി കാറോടിച്ചു വന്ന പതിമൂന്നുകാരനും പിതാവും പൊലീസ് പിടിയിൽ. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ ചാത്തന്നൂരിലായിരുന്നു സംഭവം. മലപ്പുറം മണ്ണാര്‍ക്കാട് വേങ്ങര സ്വദേശിയായ 46കാരനും പതിമൂന്നുകാരനായ മകനുമാണ് പിടിയിലായത്.
തിരുവനന്തപുരം കളിയിക്കാവിള മീനച്ചലുള്ള സ്വന്തം വീട്ടില്‍ നിന്ന് മലപ്പുറത്തുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. യാത്രക്കിടെ പിതാവ് അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് വാഹനമോടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ചാത്തന്നൂര്‍ ശീമാട്ടിക്കു സമീപം വെച്ച് കാറിന്റെ നിയന്ത്രണം മകന് ഏറ്റെടുത്തു.
കൊച്ചുകുട്ടി കാറോടിക്കുന്നതായി വിവരം ലഭിച്ച പൊലീസ് ചാത്തന്നൂര്‍ ജങ്ഷനില്‍ വെച്ച് കാര്‍ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് വാഹനമോടിക്കാന്‍ നല്‍കിയതിനും കുട്ടിയുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിനും പിതാവിനെതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിനായി പൊലീസ് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായം തേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here