അഫ്ഗാനെ ഭീകരരുടെ താവളമാക്കാന്‍ അനുവദിക്കരുത്; യുഎന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കി

അഫ്ഗാനെ ഭീകരരുടെ താവളമാക്കാൻ അനുവദിക്കരുതെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്നും അന്താരാഷ്ട്ര ബാധ്യതകൾ താലിബാൻ നിറവേറ്റുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച്‌ യുഎൻ രക്ഷാസമിതി പ്രമേയം പാസ്സാക്കി. ഇന്ത്യയാണ് രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തുള്ളത്.

വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി നാടുവിടുന്നതിനുളള അവസരമൊരുക്കണമെന്നും പ്രമേയം താലിബാനോട് ആവശ്യപ്പെട്ടു. ഫ്രാൻസ്, യുകെ, യുഎസ് അടക്കം 13 അംഗരാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. റഷ്യയും ചൈനയും വീറ്റൊ ചെയ്തില്ലെങ്കിലും വോട്ടെടുപ്പിൽ നിന്ന് മാറിനിന്നു.

കാബൂളിൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമാണ് ഇത്തരമൊരു പ്രമേയം യുഎൻ രക്ഷാസമിതി പാസ്സാക്കുന്നത്. സുരക്ഷാ സമിതിയിൽ 15 രാജ്യങ്ങൾ അംഗങ്ങളാണ്. ആഗസ്തിൽ ഇന്ത്യയ്ക്കാണ് പ്രസിഡന്റ് സ്ഥാനം. ഇന്ത്യ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതിനു തൊട്ടു മുമ്ബത്തെ ദിവസമാണ് പ്രമേയം പാസ്സായത്. ഓരോ മാസവും റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തിനായിരിക്കും പ്രസിഡന്റ് സ്ഥാനം.

ഭീകരർക്ക് താവളമാക്കാനോ, പരിശീലനം നടത്താനോ മറ്റ് രാജ്യങ്ങളെ ആക്രമിക്കാനോ അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്നും അത്തരം ഗ്രൂപ്പുകളെയും വ്യക്തികളെയും യുഎൻ തീരുമാനങ്ങൾക്കനുസരിച്ച്‌ കൈകാര്യം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News