ലോകകപ്പ് യോഗ്യതാ റൗണ്ട്: വെനിസ്വേലയെ തകര്‍ത്ത് അര്‍ജന്റീന

തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് നാലാം ജയം. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോല്‍പിച്ചു. തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീലും ജയം സ്വന്തമാക്കി. ലോതാരോ മാര്‍ട്ടിനസ് , ജോക്വിന്‍ കൊറിയ, എയ്ഞ്ചല്‍ കൊറിയ എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് യെഫേഴ്‌സണ്‍ സോറ്റെല്‍ഡോയാണ് വെനസ്വേലയ്ക്കായി ഗോളടിച്ചത്.

മുപ്പത്തിരണ്ടാം മിനിറ്റില്‍ അഡ്രിയന്‍ മാര്‍ട്ടിനസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ലൗറ്ററോ മാര്‍ട്ടിനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റില്‍ യോക്വിം കൊറേയയും എഴുപത്തിനാലാം മിനിറ്റില്‍ ഏഞ്ചല്‍ കൊറേയയും അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. ഇഞ്ചുറിടൈമില്‍ പെനാല്‍റ്റിയിലൂടെ യെഫേഴ്സനാണ് വെനസ്വേലയുടെ ആശ്വാസ ഗോള്‍ നേടിയത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് അര്‍ജന്റീന. 19 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. ഞായറാഴ്ച കരുത്തരായ ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബെല്‍ജിയവും പോളണ്ടും ജര്‍മനിയും ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്‌പെയിന്‍ സ്വീഡനോട് തോറ്റു. ഇറ്റലിയെ സമനിലയില്‍ തളച്ച് ബള്‍ഗേറി കരുത്ത് കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News