ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന യാത്ര; നിരക്ക് വർധനവ് ലക്ഷങ്ങളിലേക്ക്

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്ന നിരക്കിൽ.കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബര്‍ ആദ്യ രണ്ടാഴ്ചകളില്‍ ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടുലക്ഷം വരെയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.

മാസങ്ങള്‍ക്കു ശേഷം നേരിട്ടുള്ള വിമാന സര്‍വിസിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആഴ്ചയിലെ പരമാവധി യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചയില്‍ 5528 സീറ്റ് ആണ് കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ പകുതി ഇന്ത്യന്‍ വിമാന കമ്പനികൾക്കും പകുതി കുവൈത്തി വിമാന കമ്പനികളായ കുവൈത്ത് എയര്‍വേസും ജസീറ എയര്‍വെയ്സും പങ്കിടുകയുമാണ്.

അതേസമയം, ഇന്ത്യന്‍ വിമാനകമ്പനികളുടെ വിഹിതം വീതിച്ചുനല്‍കാന്‍ കുവൈത്ത് വ്യോമയാന വകുപ്പു മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിന് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വിസിന് വിലക്ക് ഏര്‍പ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തില്‍ പ്രത്യേക എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ സര്‍വിസ് ആരംഭിക്കുന്നത്.

നാട്ടില്‍ നിന്ന് കുവൈത്തിലെത്താൻ പതിനായിരങ്ങള്‍ കാത്തിരിക്കുന്ന അവസ്ഥയില്‍ ക്വാട്ട വര്‍ധിപ്പിച്ചാലേ ടിക്കറ്റ് നിരക്ക് കുറയൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News