സ്വന്തം തട്ടകത്തിലെ ഡിസിസി അധ്യക്ഷ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്കരിച്ച് ഉമ്മന്‍ ചാണ്ടി; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കോണ്‍ഗ്രസിന്റെ ആഭ്യന്തരകലാപത്തില്‍ വി.ഡി സതീശന്റെ അനുനയനീക്കങ്ങള്‍ പാളി. വെട്ടി നിരത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ച് എ-ഐ ഗ്രൂപ്പുകള്‍. ഒരുമിച്ച് നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ധാരണ. അവഗണിച്ചവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും ഇരു നേതാക്കളുടെയും തീരുമാനം. ചെന്നിത്തല കോട്ടയത്ത് തുറന്നടിച്ചതും ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനിന്നതും ഇതിന്റെ സൂചന.

ഡിസിസി അധ്യക്ഷമാരുടെ കാര്യത്തില്‍ ഉണ്ടായ അവഗണനയുടെ മുറിവ് അത്രവേഗം ഉണങ്ങുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ചെന്നിത്തലയുടെ കരുതിക്കൂട്ടിയുള്ള പ്രതികരണം. സ്വന്തം തട്ടകമായ കോട്ടയത്ത് ഡിസിസി അധ്യക്ഷന്‍ ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല.

പക്ഷെ അപ്രതീക്ഷിതമെന്നോണം ചെന്നിത്തല പങ്കെടുക്കുന്നു. പക്ഷെ ഒന്നും അപ്രതീക്ഷിതിമല്ലെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തി പരസ്യപ്രതികരണങ്ങളെ മറികടക്കാനുള്ള സുധാകരവിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി നല്‍കുയാണ് ഇരു നേതാക്കളുടെ ലക്ഷ്യം. അത് ചെന്നിത്തല തുറന്നടിക്കുകയും ചെയ്തു.-

ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പൂര്‍ണമായി ഒറ്റപ്പെടുത്തുക, ഗ്രൂപ്പുകള്‍ക്കുള്ള വിഭജനം ഉണ്ടാക്കി ആശയക്കൂഴപ്പം സൃഷ്ടിക്കുക, അച്ചടക്കലംഘനം രണ്ടാംനിര നേതാക്കളെ വരുതിയിലാക്കുക, ഇതാണ് സുധാകര വി ഡി സതീശ വിഭാഗത്തിന്റെ തന്ത്രം. ഇത് മനസിലാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും മറു നീക്കങ്ങള്‍.

യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണമെന്ന വിഡി സതീശന്റെ അനുനയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് ചെന്നിത്തല തുറന്നടിച്ചതെന്നതും ശ്രദ്ധേയമാണ്. കോട്ടയത്തെ പരിപാടിയില്‍ നിന്ന് വിട്ടു നിന്ന ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് കെ.എസ്.യു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News