അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യയിൽ വ്യാഴാഴ്ച രാത്രി താലിബാൻ പോരാളികളും താലിബാൻവിരുദ്ധ ഗ്രൂപ്പും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ട്. അഫ്ഗാൻ ആധിപത്യം താലിബാൻ ഏറ്റെടുത്തതു മുതൽ പ്രതിരോധസേന താലിബാനെ ചെറുക്കാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞദിവസം പഞ്ച്ശീറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 40 താലിബാൻകാരെ കൊലപ്പെടുത്തിയതായി പ്രതിരോധസേനയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പഞ്ച്ശീറിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം കനത്തത്. സകല ശക്തിയുമെടുത്ത് പ്രതിരോധ സേനയെ കീഴടക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here