കേരളത്തിലെത്തുന്ന താരിഖ് അന്‍വറിന് മുന്നില്‍ അവഗണനയുടെ  കണക്ക് പറയാനൊരുങ്ങി ഗ്രൂപ്പുകള്‍

കേരളത്തിലെത്തുന്ന എഐസിസി പ്രതിനിധി താരിഖ് അന്‍വറിന് മുന്നില്‍ അവഗണനയുടെ  കണക്ക് പറയാനൊരുങ്ങി ഗ്രൂപ്പുകള്‍. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം, ഉമ്മന്‍ചാണ്ടി കടന്നാക്രമിക്കപ്പെട്ടപ്പോള്‍ മൗനം പാലിച്ചതാവും നേതൃത്വത്തിനെതിരെ ഉന്നയിക്കുന്ന പുതിയ വിഷയം.

ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചയില്‍ എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നിന്ന് സമ്മര്‍ദമുയര്‍ത്തും. അതേസമയം ഗ്രൂപ്പ് നേതാക്കളുടെ പ്രകോപനത്തെ അവഗണിക്കാനാണ് സുധാകരവിഭാഗം നേതാക്കളുടെ തീരുമാനം. തലസ്ഥാന ജില്ലയില്‍ അടക്കം പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ ഇന്ന് ചുമതല ഏറ്റെടുക്കും.

അതേസമയം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായാണ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തുന്നത് ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി താരിഖ് അൻവർ ചർച്ച നടത്തും.

കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഗ്രൂപ്പുകളെ അനുനയിപ്പിക്കാൻ ആണ് ഹൈക്കമാൻഡ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയും അതിനു പിന്നാലെ രമേശ് ചെന്നിത്തല കോട്ടയത്തും കെപിസിസി നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചിരുന്നു. നേതൃത്വത്തിനെതിരായ കലാപം അവസാനിപ്പിക്കണം എന്ന് ഹൈക്കമാൻഡ് പലതവണ നിർദ്ദേശം നൽകിയിട്ടും ഗ്രൂപ്പ് നേതാക്കൾ ഇടഞ്ഞു തന്നെ നിൽക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാര ഫോർമുലയുമായി താരിഖ് അൻവർ കേരളത്തിലേക്ക് അടുത്ത ആഴ്ച എത്തുന്നത്. ഡിസിസി പുനഃസംഘടനയിൽ കടുത്ത അതൃപ്തിയുള്ള ഗ്രൂപ്പ് നേതാക്കളെ കെപിസിസി പുനഃസംഘടനയില് മയപ്പെടുത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കം. എന്നാൽ താരിഖ് അൻവറിനെതിരെ തന്നെ സോണിയാ ഗാന്ധിയ്ക്ക് വീണ്ടും ഗ്രൂപ്പ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.

കേരളത്തിലെ കോൺഗ്രസിൽ വിഭാഗീയത വളർത്താൻ ശ്രമിച്ച താരിഖ് അൻവർ തങ്ങൾ നൽകിയ പട്ടിക പരിഗണിച്ചില്ലെന്ന് സോണിയാഗാന്ധിയ്ക്ക് നൽകിയ അവസാന കത്തിൽ ഗ്രൂപ്പ് നേതാക്കൾ പരാതിപ്പെട്ടു. അത് കൊണ്ട് തന്നെ ഗ്രൂപ്പ് നേതാക്കളെ താരിഖ് അൻവരിനേ ഉപയോഗിച്ച് മയപ്പെടുത്താൻ ഉള്ള ഹൈക്കമാൻഡ് നീക്കം വിജയിക്കുമോ എന്ന് കണ്ടറിയണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News