കെ.സുധാകരന്‍ തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്ക്: വി.ഡി. സതീശന്‍

കെ.സുധാകരന്‍ തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടിയുടെ പ്രസിഡന്‍റാണ് വലുത്. കോണ്‍ഗ്രസിന്‍റെ സംഘടനാകാര്യങ്ങളില്‍ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്‍റ്  കെ.സുധാകരനുതന്നെയാണെന്നും വലിയ ആള്‍ക്കൂട്ടം എന്നത് മാറ്റി പാര്‍ട്ടിക്ക് സെമി കേഡര്‍ സ്വഭാവം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്തി, പാര്‍ട്ടിയാണ് വലുത്. സങ്കടങ്ങളുണ്ടാകും, പരിഭവങ്ങള്‍ ഉണ്ടാകും, അതെല്ലാം മാറ്റിയെടുക്കണം. നിലപാടുകള്‍ വി.ഡി സതീശനോ സുധാകരനോ എടുക്കുന്ന തീരുമാനങ്ങളല്ലെന്നും കൂട്ടായി എടുത്ത തീരുമാനമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഒരു ചട്ടകൂടിനകത്തുനിന്നു വേണം പ്രവര്‍ത്തിക്കാന്‍. ഇത് പുതിയ കാലമാണ്. അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.എല്ലാ കോണ്‍ഗ്രസുകാരും മനസ്സിലാക്കേണ്ടത് സംഘടനയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടക്കില്ല. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തെറ്റായാണ് വിലയിരുത്തിയത്.

ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണങ്ങളില്‍ അച്ചടക്ക നടപടി സ്വീകരിച്ചത് കെ.പി.സി.സി പ്രസിഡന്റാണ്. അതിനാല്‍ അതുസംബന്ധിച്ച കാര്യങ്ങളില്‍ മറുപടി പറയുക അദ്ദേഹമാണെന്നും സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News