മാറിടം ഉള്‍പ്പെടെ മുറിച്ചു മാറ്റി കൊലപ്പെടുത്തിയിട്ടും പൊലീസ് മൗനം പാലിച്ചു, ബലാത്സംഗം ചെയ്തത് മേലുദ്യോഗസ്ഥര്‍; ആരോപണങ്ങളുമായി കുടുംബം

ഡല്‍ഹിയില്‍ ദൂരുഹസാഹത സൃഷ്ടിച്ച ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുമ്പോള്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും റീ പോസ്റ്റ്മോര്‍ട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം മേലുദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

50 ഓളം മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. മാറിടം ഉള്‍പ്പെടെ മുറിച്ചു മാറ്റി കൊലപ്പെടുത്തിയിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ബന്ധുക്കള്‍ തന്നെ നേരിട്ട് തിരച്ചില്‍ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഒരാള്‍ അറസ്റ്റിലായെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ നിസാമുദ്ദീനുമായി ഇവരുടെ വിവാഹം നടന്നിരുന്നു. ഇതിന് ശേഷവും മറ്റു പുരുഷന്‍മാരുമായി ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് നിസാമുദ്ദീന്‍ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News