കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകൾ റദ്ദായതായി അധികൃതർ അറിയിച്ചു.
ഓണ്‍ലൈനായി താമസരേഖ പുതുക്കുന്നതിനുള്ള അവസരം കുവൈത്ത് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ഇവരുടെ വിസ, സ്വദേശി സ്‌പോണ്‍സര്‍മാരോ കമ്പനികളോ പുതുക്കാത്തതിനാലാണ് താമസ രേഖ റദ്ദായത്.
അതേസമയം രാജ്യത്ത് താമസ നിയമ ലംഘകരായി ഒന്നര ലക്ഷം പ്രവാസികൾ ഉള്ളതായും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ താമസ നിയമ ലംഘകർക്ക് രേഖകൾ ശരിയാക്കാൻ ഇനി അവസരം നൽകില്ലെന്ന നിലപാടിലാണ് അധികൃതർ. നിരവധി തവണ അവസരം നൽകിയിട്ടും അത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തുമെന്നും ഇത്തരക്കാരെ അവരവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും അധികൃതർ അറീയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.