കെ.ബാബു എം.എൽ.എയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബു ഉൾപ്പടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു. കെ.ബാബുവിൻ്റെ വിശദീകരണത്തിനായി കേസ് അടുത്തമാസം 4ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് അഴിമതി ആരോപിച്ചാണ് ഹർജി.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്ഥാനാർഥിയായിരിക്കെ ശബരിമല അയ്യപ്പൻ്റെ പേരിൽ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണന്നാണ് ഹർജിയിലെ ആരോപണം.അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിൻറ് ചെയ്ത സ്ലിപ്പിൽ അയ്യപ്പൻ്റെ ചിത്രവും ബാബുവിൻ്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വാരാജും തമ്മിലാണന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പൻ്റെ പരാജയമാവും എന്ന് ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു.അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യൻ്റെ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ട് പിടിച്ചു.
992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത്
തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here