അതിരുകളില്ലാത്ത നടനവിസ്മയം; മമ്മൂക്കയ്ക്കിന്ന് മധുരപ്പിറന്നാൾ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണിന്ന്. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്പർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അതുല്യ പ്രതിഭ. കേരളത്തിന്റെ കലാസാംസ്കാരിക മേഖലകളിലെല്ലാം മമ്മൂട്ടിയുടെ കയ്യൊപ്പുണ്ട്.

1951 സെപ്റ്റംബർ ഏഴിന് വൈക്കം ചെമ്പിൽ ജനനം. 1971 ഓഗസ്റ്റ് 6 ന് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക്. പാണപ്പറമ്പിൽ മുഹമ്മദ്കുട്ടി ഇസ്മയീൽ പിന്നീട് മമ്മൂട്ടിയായി. ചെറിയ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ഉയര്‍ന്നുവന്നു. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്. പക്ഷേ ഈ സിനിമ പൂര്‍ത്തിയായില്ല. വിൽക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രധാനവേഷം ലഭിച്ചു.

1980-ൽ നായകനായ ആദ്യ ചിത്രം. കെ.ജി ജോര്‍ജ്ജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേള ആയിരുന്നു അത്. അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്. 2 വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുഴുവൻ സമയ അഭിനയത്തിലേക്ക് കടന്നത്. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നിരവധി സിനിമകൾ, നിരവധി ബഹുമതികൾ.
മലയാളത്തിന്റെ ഗ്ലാമർ നടന് പിറന്നാൾ ആശംസകൾ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here