‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകണ്ട’ നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ.മുരളിധരൻ

കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് കെ.മുരളിധരൻ എം പി. പാർട്ടി സ്ഥാനങ്ങൾ ഗ്രൂപ്പുകൾക്ക് വീതം വെക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് മുരളീധരൻ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകേണ്ടെന്നും മുന്നറിയിപ്പ്. പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെ നടപടി സ്വാഭാവിമെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങളൊക്കെ അവസാനിച്ചുവെന്ന നേതൃത്വത്തിൻ്റെ അവകാശവാദത്തിന് പിന്നാലെയാണ് ഗ്രൂപ്പ് നേതാക്കളെ വിമർശിച്ച് മുരളീധരൻ രംഗത്തെത്തിയത്

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്നും മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചുവെന്നും കെ.പി.സി.സി. അദ്ധ്യക്ഷൻ കെ.സുധാകരൻ പ്രഖ്യാപിച്ച് മണിക്കുറുകൾക്കകമാണ് ഗ്രൂപ്പുകൾക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ രംഗത്തെത്തിയത്.പാർട്ടിയിൽ ഇനി ഗ്രൂപ്പ് വീതം വെപ്പുണ്ടാകില്ലെന്ന് പറഞ്ഞ മുരളീധരൻ വാളെടുത്തവർ പാർട്ടിയിൽ വെളിച്ചപ്പാടാവില്ലെന്ന മുന്നറിയിപ്പും നൽകി.. പാർട്ടിയെ സെമി കേഡർ പ്രസ്ഥാനമാക്കും. പാർട്ടിയെ വിമർശിച്ചവർക്കെതിരെ നടപടി എടുത്തത് സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു.

ജംബോ കമ്മിറ്റികളെയും മുരളീധരൻ പരിഹസിച്ചു. കെ.പി.സി.സി. പുന സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പടിസ്ഥാനത്തിൽ ലിസ്റ്റ് നൽകുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ മുരളീധരൻ നടത്തിയ പ്രതികരണത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.കെ.സി വേണുഗോപാൽ , കെ.സുധാകരൻ , വി.ഡി. സതീശൻ അച്ചുതണ്ടിൻ്റെ നിർദ്ദേശ പ്രകാരമാണ് കെ.മുരളീധരൻ ഗ്രൂപ്പ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചതെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here