വയനാട് കളക്ട്രേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയിൽ നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു.
കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന്പൊലീസ്. പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ്.
കേണിച്ചിറ വരദൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നേരത്തെ പ്രതികൾ പിടിയിലായിരുന്നു. മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
സ്വാതന്ത്ര്യദിനത്തിന്‍റെ തലേദിവസമാണ് കളക്ട്രേറ്റ് വളപ്പിലെ ഒരാൾപൊക്കത്തിലുള്ള ചന്ദന മരം പ്രതികൾ മുറിച്ചു കടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here