പാകിസ്ഥാൻ വ്യോമസേന അഫ്ഗാനിസ്ഥാൻ സേനയുടെ ഒളിത്താവളങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ.
കാബൂളിൽനിന്ന് 144 കിലോമീറ്റർ അകലെ ഹിന്ദുക്കുഷ് മലനിരകളുടെ താഴ്‌വാരമായ പഞ്ച്ശീർ കീഴക്കിയതോടെ അഫ്ഗാനിൽ താലിബാൻ പൂർണവിജയം നേടിയതായി താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് അവകാശപ്പെട്ടിരുന്നു.
അതേസമയം, സൈനിക നടപടിയെ ശക്തമായി വിമർശിച്ച് ഇറാൻ രംഗത്തെത്തി. ഓഗസ്റ്റ് 15നു താലിബാൻ അഫ്ഗാൻ പിടിച്ചശേഷം അയൽരാജ്യമായ ഇറാൻ അവരെ വിമർശിക്കുന്നത് ഇതാദ്യമാണ്.
എന്നാൽ താലിബാൻ സംഘം കാബൂൾ പിടിച്ചെടുത്തിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും ഭരണത്തലവനെ നിശ്ചയിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്ന താലിബാനിൽ മുല്ല മുഹമ്മദ് ഹസൻ അഖുൻദ് തലപ്പത്ത് എത്തിയേക്കുമെന്നുള്ള സൂചന ഉയരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here