മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്ന് നിപ പകരുമോ? ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം

കോഴിക്കോട് നിപ ബാധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കേരളം. കുട്ടിക്ക് രോഗം ബാധിച്ചത് റംബൂട്ടാന്‍ കഴിച്ചതോടെയാണോയെന്ന സംശയം ആരോഗ്യ വിദഗ്ധര്‍ പ്രകടിപ്പിച്ചത് കടുത്ത ആശങ്കയാണ് നിലവിലുള്ളത്. പഴക്കടകളിലും വില്പന കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡോ. കെ പി അരവിന്ദന്‍ പറയുന്നത് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന റംബൂട്ടാന്‍ നിപ ബാധക്ക് കാരണമാകില്ലെന്നാണ്. ഈ വിഷയത്തില്‍ ഡോ. കെ പി അരവിന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

‘കോഴിക്കോട്ട് മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ റംബൂട്ടാന്‍ ആരും വാങ്ങുന്നില്ലത്രെ. ഇത് തെറ്റിദ്ധാരണ മൂലമാണ്. മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണ്. വവ്വാലുകള്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് രോഗം പകരണമെങ്കില്‍ അതിന്റെ ഉമിനീര്‍ മുഴുവനായി ഉണങ്ങുന്നതിനു മുന്‍പ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീര്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വൈറസ്സിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാര്‍ക്കറ്റില്‍ എത്തുന്ന ഫലങ്ങളില്‍ വൈറസ്സിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ്പ പകരില്ല. ഉറപ്പ്.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News