മെക്‌സികോയില്‍ ഉഗ്ര ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗ്വെറേറോ സംസ്ഥാനത്തെ അകാപുല്‍കോ ബീച്ചിന് 14 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഭൂചലനത്തെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ റോമാ സുര്‍ ഇരുട്ടിലായെന്നും പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തേക്കോടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
En #Chilapa aún no sabemos cuántas afectaciones a construcciones haya después del sismo, ojalá solo sea susto y todos en casa se encuentren bien y puedan comunicarse con sus familias. #Sismo #Temblor #Guerrero pic.twitter.com/bt8xuOX3kn
— Willian P. Salazar (@WillianPSalaza1) September 8, 2021
മെക്‌സികോ നഗരത്തില്‍ നിന്ന് 200 മൈല്‍ അകലെ അകാപോല്‍കോയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വലിയ തീവ്രത രേഖപ്പെടുത്തുമ്പോഴും ദൂകമ്പത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് മെക്‌സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയ്ന്‍ബോം അറിയിച്ചു. ട്വിറ്ററില്‍ ആയിരുന്നു പ്രതികരണം. എന്നാല്‍ തുടക്കത്തില്‍ യുഎസ്ജിഎസ് 7.4 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം വലിയ പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും കാരണമായെന്ന് ഗുറേറോ സംസ്ഥാനത്തെ സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here