പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യം. നാളെ നഗരസഭാ കൗൺസിൽ യോഗം നടക്കാനിരിക്കെയാണ് ചെയർപേഴ്സണിന്റെ ആവശ്യം.

മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ സംരക്ഷണം നൽകാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

പണക്കിഴി വിവാദത്തിൻ്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ ഹർജി. വിവാദങ്ങൾ ശക്തമായ ശേഷം ആദ്യമായി നഗരസഭാ കൗൺസിൽ യോഗം നാളെ ചേരുകയാണ്. ഹർജി കോടതി പിന്നീട് പരിഗണിക്കും.

അതേസമയം, പണക്കി‍ഴി വിവാദത്തിനും തെരുവുനായ്ക്കളെ കൂട്ടത്തൊടെ കൊന്നൊടുക്കിയ സംഭവത്തിനും പിന്നാലെ നിയമന വിവാദ കുരുക്കിലും അകപ്പെട്ടിരിക്കുകയാണ് തൃക്കാക്കര നഗരസഭ. ഒരു മാസം മുമ്പ് നഗരസഭ നടത്തിയ 24 താൽക്കാലിക നിയമനങ്ങള്‍ അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here