നിയമസഭാ കേസിലെ രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി.ഒപ്പം അഭിഭാഷക പരിഷത്തും നല്‍കിയ ഹർജികളാണ് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി . കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവര്‍ നല്‍കിയ വിടുതല്‍ ഹർജിക്കെതിരെയാണ് തടസ്സഹർജി നല്‍കിയത്.
കേസില്‍ വിടുതല്‍ ഹർജി തള്ളി വിചാരണ നടപടികളിലേക്ക് നീങ്ങണമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ വാദം കൂടി പരിഗണിക്കണമെന്നുമായിരുന്നു തടസ്സ ഹർജിയിലെ വാദം. ഇക്കാര്യത്തില്‍ അഭിഭാഷക പരിഷത്താണ് തടസ്സ ഹർജി നല്‍കിയത്. രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്.എന്നാല്‍, കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹർജിയില്‍ 23ന് വാദം കേള്‍ക്കും. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയും തള്ളിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here