ഒഴിവു വന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. സെപ്തംബര്‍ 22 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം.
അതേസമയം, തമിഴ്‌നാട്, മഹാരാഷ്ട്ര, അസം, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകളിലും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭാ സീറ്റിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽനിന്നുള്ള രാജീവ് ശങ്കർറാവു സതാവിന്‍റെ മരണത്തോടെയാണ് ഒരു സീറ്റിൽ ഒഴിവുവന്നത്. എൻ. ഗോപാലകൃഷ്ണന്റെ രാജ്യസഭാ കാലാവധി ഒക്ടോബർ ആറിന് അവസാനിക്കുന്നതോടെയാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്. ബിഹാർ ലെജിസ്ലേറ്റിവ് കൗൺസലിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു സീറ്റിലേക്കും അന്നുതന്നെ തെരഞ്ഞെടുപ്പ് നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here