മുരിങ്ങൂർ പീഡന കേസിലെ പ്രതി മുൻ വൈദീകൻ സി.സി. ജോൺസന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഈമാസം 30 വരെയാണ് അറസ്റ്റിൽ നിന്നുള്ള സംരക്ഷണം. ജോൺസൺ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി.
സംസ്ഥാന സർക്കാരിനും ഇരയ്ക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഒളിമ്പ്യൻ മയൂഖ ജോണി ഇരയുടെ വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.2016ൽ തന്റെ സുഹൃത്തിനെ ജോൺസൻ പീഡിപ്പിച്ചെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഒളിമ്പ്യൻ മയൂഖ ജോണിയുടെ ആരോപണം.
രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങൾ എടുത്ത പ്രതി പീഡന വിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഇരയുടെ പരാതി.ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ ഈമാസം 30ന് വീണ്ടും പരിഗണിക്കും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here