അഫ്ഗാനില്‍ വനിതകളെ കായിക മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു.
വനിതാ ക്രിക്കറ്റിന് അനുമതി നിഷേധിച്ച താലിബാന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയ അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. നവംബര്‍ 27നായിരുന്നു അഫ്ഗാന്‍- ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം നടക്കേണ്ടിയിരുന്നത്.
An update on the proposed Test match against Afghanistan ⬇️ pic.twitter.com/p2q5LOJMlw
— Cricket Australia (@CricketAus) September 9, 2021
അഫ്ഗാനിൽ താലിബാനിന്റെ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
മുഖം മറക്കാതെയും പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ക്രിക്കറ്റ് ഇസ്‍ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കളിയല്ലെന്നാണ് താലിബാന്‍റെ നിലപാട്.
“ക്രിക്കറ്റിൽ, അവരുടെ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവർ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാൻ ഇസ്ലാം അനുവദിക്കുന്നില്ല, ”താലിബാൻ സാംസ്കാരിക കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിഖ് പറഞ്ഞു.
അതേസമയം, ഓസ്‌ട്രേലിയൻ കായിക മന്ത്രി റിച്ചാർഡ് കോൾബെക്ക് വനിതാ കായികരംഗത്തെക്കുറിച്ചുള്ള താലിബാന്റെ തീരുമാനം ആഴത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പോലുള്ള സംഘടനകൾ ഈ തീരുമാനത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
“ഏത് തലത്തിലും കായികരംഗത്ത് നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് അസ്വീകാര്യമാണെന്നും ഈ വിചിത്ര പ്രസ്താവനയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ വനിതാ ഫുട്ബോൾ ടീമിലെ ധാരാളം അത്‌ലറ്റുകൾക്ക് ഓസ്ട്രേലിയയിൽ താമസിക്കാൻ വിസ നൽകിയിട്ടുണ്ടെന്നും” കോൾബെക്ക് പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here