പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി, ലോഡ്ജില്‍ മുറിയെടുത്ത് മദ്യവും മയക്കുമരുന്നും നല്‍കി ക്രൂരപീഡനം: യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്…

കോഴിക്കോട് ചേവായൂരില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ പരിചയപ്പെട്ടത് നവമാധ്യമം വഴി. അത്തോളി സ്വദേശിയായ അജ്‌നാസുമായി 2 വര്‍ഷമായി തുടരുന്ന ബന്ധമാണ് യുവതിയെ കൊല്ലത്ത് നിന്ന് കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോടെത്തിയ യുവതിയെ അജ്‌നാസും സുഹൃത്തും കാറിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

യുവതി എത്തുമെന്ന് ഉറപ്പിച്ച അജ്‌നാസും സുഹൃത്തുക്കളും ചേവരമ്പലത്തെ ഫ്‌ലാറ്റില്‍ രണ്ട് മുറികള്‍ എടുത്തു. ഇവിടേക്കാണ് യുവതിയെ എത്തിച്ചത്. ഇവിടെ വച്ച് അജ്‌നാസ് ആദ്യം യുവതിയെ പീഡിപ്പിച്ചു. മദ്യവും മയക്കുമരുന്നും നല്‍കി അജ്‌നാസ് തന്നെ അര്‍ധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി.

അജ്‌നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് എ സി പി, കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പീഡന ശേഷം അവശയായ യുവതിയെ സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പീഡന ദൃശ്യം പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ 2 പ്രതികളേയും പീഡനം നടന്ന ചേവരമ്പലത്തെ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുത്തു. ഫ്‌ലാറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News