‘അവന്റെ ശരീരം അഴുകണം’ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റിന്റെ സഹോദരന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ താലിബാൻ

അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംമറുല്ല സലേഹിന്റെ സഹോദരനെ വ്യാഴാഴ്ച പഞ്ച്ഷീറില്‍ വച്ച്‌ താലിബാന്‍ ഭീകരന്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൊല്ലപ്പെട്ട അംമറുല്ല സലേഹിന്റെ സഹോദരന്‍ രോഹുല്ല അസീസിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബാംഗങ്ങളെ ഭീകരര്‍ അനുവദിച്ചില്ലെന്ന് ഒരു അടുത്ത ബന്ധു പറഞ്ഞതായി ദേശിയ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

‘അവന്റെ ശരീരം അഴുകണം’ എന്ന് ഭീകരര്‍ പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് എബാദുള്ള സാലിഹ് എന്ന കുടുംബാംഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പഞ്ച്ഷീറിലെ നോര്‍ത്തേണ്‍ റെസിസ്റ്റന്‍സ് ഫ്രണ്ടും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ കനത്ത പോരാട്ടത്തിനൊടുവിലാണ് അംമറുല്ല സലേഹിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് വെള്ളിയാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ താലിബാന്‍ ഭീകരര്‍ രോഹുല്ല അസീസി, അംമറുല്ലയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞത്തോടെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ”അവര്‍ എന്റെ അങ്കിളിനെ വധിച്ചു, അവര്‍ ഇന്നലെ അദ്ദേഹത്തെ കൊന്നു. അദ്ദേഹത്തെ അടക്കം ചെയ്യാന്‍ ഞങ്ങളെ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ശരീരം പുഴുവരിക്കണം -എന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.” എബാദുള്ള സാലേഹ് പറഞ്ഞു.

താലിബാന്‍ ഭീകര്‍ക്കെതിരെ പോരാടുന്ന അഫ്ഗാന്‍ രാഷ്ട്രീയ നേതാവും ഗറില്ല കമാന്‍ഡറുമായ അഹ്മദ് ഷാ മസൂദും, അംമറുല്ല സാലേഹും എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. പുസ്തകങ്ങള്‍ക്ക് മുന്നില്‍ തോക്കുമായി നില്‍ക്കുന്ന ഒരു താലിബാന്‍ ഭീകരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അംമറുല്ല സാലിഹ് അടുത്തിടെ താന്‍ പഞ്ച്ഷീറിലുണ്ടെന്ന് അവകാശപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ച വീഡിയോയിലെ അതേ സ്ഥലത്ത് നിന്നായിരുന്നു വൈറലായ ഫോട്ടോയിലെ ആ താലിബാന്‍ ഭീകരന്‍ ചിത്രം പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News