നിപ മരണം റിപ്പോർട്ട് ചെയ്തതിനു ശേഷം ജില്ലയിൽ കൊവിഡ് മരണങ്ങൾ കൂടിയെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ജയശ്രീ വി അറിയിച്ചു.
കൊവിഡ് മൂലമെന്ന് സ്‌ഥിരീകരിച്ച് റിപ്പോർട്ട് ലഭിക്കുന്ന മരണങ്ങളാണ് അതാത് ദിവസം റിപ്പോർട്ട് ചെയ്യുന്നത്. അത് അന്നേ ദിവസം തന്നെ നടന്ന മരണങ്ങളാകണമെന്നില്ല എന്നും ഡി എം ഒ കൂട്ടിച്ചേർത്തു.
കൊവിഡ് കണ്ട്രോൾ റൂമിൽ നിന്ന് ആരെയും മാറ്റിയിട്ടില്ല. സുപ്രധാന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ആർക്കും നിപ നിയന്ത്രണ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിട്ടില്ലെന്ന് ഡി എം ഒ വ്യക്തമാക്കി. നിപയുടെ അധിക ചുമതല ചിലർക്ക് കൂടി നൽകി. നിപ പ്രതിരോധവും കൊവിഡ് പ്രതിരോധവും മികച്ച രീതിയിലാണ് മുന്നോട്ട് കൊണ്ടു പോകുന്നത്.
മാത്രവുമല്ല ഈ സാഹചര്യത്തിൽ നോൺ കൊവിഡ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചിലരെക്കൂടി കൊവിഡ് കണ്ട്രോൾ റൂമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ജില്ലാ തലം മുതൽ വാർഡ് തലം വരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു. കൊവിഡ് ടെസ്‌റ്റിങ് , വാക്സിനേഷൻ എന്നിവയെല്ലാം മികച്ച രീതിയിലാണ് നടന്നു വരുന്നതെന്നും ഡി എം ഒ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here