അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലഖിംപൂർ ജില്ലയിൽനിന്നുള്ള അധ്യാപകൻ ഇന്ദ്രേശ്വർ ബോറ എന്നയാളുടെ മൃതദേഹമാണ് കസിരംഗ നാഷനൽ പാർക്കിനുള്ളിലെ ജലാശയത്തിൽനിന്ന് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളിയാഴ്ച ബിശ്വനാഥ് ഘട്ടിൽനിന്ന് ബോറയുടെ ബാഗ് കണ്ടെടുത്തിരുന്നു. ബ്രഹ്മപുത്രയിൽ ബോട്ട് മുങ്ങിത്താഴുന്നതിനു മുന്പ് ഭാര്യയെയും മറ്റ് യാത്രക്കാരെയും ബോറ സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചിരുന്നു.
ഭാര്യ രുപ്രേഖയ്‌ക്കൊപ്പം ബുധനാഴ്ച ധെകികാഹോവ നംഘർ സന്ദർശിച്ച ശേഷം ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു ബോറ. ബിശ്വനാഥ് ഘട്ടിനടുത്തുള്ള ഭാസ തപ്പു എന്ന സ്ഥലത്ത് മൽസ്യത്തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയതെന്നും പിന്നീട് പൊലിസിനെ വിവരമറിയിച്ചതായും ബിശ്വനാഥ് എസ്പി ലീന ഡോളി പറഞ്ഞു. കണ്ടെടുത്ത രേഖകൾ അനുസരിച്ച് മൃതദേഹം ഇന്ദ്രേശ്വർ ബോറയുടേതാണെന്ന് സ്ഥിരീകരിക്കുന്നു.
അസമിലെ ജോർഹട്ടിൽ ബ്രഹ്മപുത്രാ നദിയിലാണ് യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. നൂറിലേറെ യാത്രക്കാരായിരുന്നു ഇരു ബോട്ടുകളിലുമായുണ്ടായിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here