പ്രസിദ്ധ കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പതിമൂന്നാം വയസ്സിൽ “തെരുവിന്റെ മക്കൾ’ എന്ന അമച്വർ നാടകത്തിൽ 60 കാരന്റെ വേഷമണിഞ്ഞ് കലാജീവിതത്തിന് തുടക്കം കുറിച്ച ബാബു പാട്ടുകാരനായ സഹോദരൻ ഗോപിനാഥൻ നായരുടെ പ്രോത്സാഹനത്തിൽ 1959-ൽ കാഥികനായി.
ചേരിയിൽ വിശ്വനാഥന്റെ “നീലസാരി’ എന്ന നോവൽ സഹോദരൻ കഥാപ്രസംഗമാക്കിക്കൊടുത്തു. പിന്നീട് പതിനായിരത്തിലധികം വേദികളിൽ അദ്ദേഹം കഥ പറഞ്ഞു. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ “കാക്കവിളക്ക്’ ആയിരുന്നു ഏറ്റവുമധികം പറഞ്ഞ കഥ. 80 കളിൽ കാനഡയിലും അമേരിക്കയിലും കഥാപ്രസംഗം നടത്തി. 1990-ൽ ശാരീരിക അസ്വസ്ഥതകളെതുടര്‍ന്ന് കഥാസംഗത്തോട് വിടപറഞ്ഞു. 1982 ൽ യവന നാടക ട്രൂപ്പ് ആരംഭിച്ചു. 2014ൽ ട്രൂപ്പ് നിർത്തി.
1979ൽ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ൽ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്‌ഠ അവാർഡ്, 2012ൽ കഥാപ്രസംഗത്തിൽ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ഭാര്യ: സിഎൻ കൃഷ്ണമ്മ. മക്കൾ: കല്യാൺ കൃഷ്ണൻ, ആരതി, ഹരികൃഷ്ണൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here