കൊല്ലം ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

പ്രസിദ്ധ കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പതിമൂന്നാം വയസ്സിൽ “തെരുവിന്റെ മക്കൾ’ എന്ന അമച്വർ നാടകത്തിൽ 60 കാരന്റെ വേഷമണിഞ്ഞ് കലാജീവിതത്തിന് തുടക്കം കുറിച്ച ബാബു പാട്ടുകാരനായ സഹോദരൻ ഗോപിനാഥൻ നായരുടെ പ്രോത്സാഹനത്തിൽ 1959-ൽ കാഥികനായി.

ചേരിയിൽ വിശ്വനാഥന്റെ “നീലസാരി’ എന്ന നോവൽ സഹോദരൻ കഥാപ്രസംഗമാക്കിക്കൊടുത്തു. പിന്നീട് പതിനായിരത്തിലധികം വേദികളിൽ അദ്ദേഹം കഥ പറഞ്ഞു. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ “കാക്കവിളക്ക്’ ആയിരുന്നു ഏറ്റവുമധികം പറഞ്ഞ കഥ. 80 കളിൽ കാനഡയിലും അമേരിക്കയിലും കഥാപ്രസംഗം നടത്തി. 1990-ൽ ശാരീരിക അസ്വസ്ഥതകളെതുടര്‍ന്ന് കഥാസംഗത്തോട് വിടപറഞ്ഞു. 1982 ൽ യവന നാടക ട്രൂപ്പ് ആരംഭിച്ചു. 2014ൽ ട്രൂപ്പ് നിർത്തി.

1979ൽ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ൽ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്‌ഠ അവാർഡ്, 2012ൽ കഥാപ്രസംഗത്തിൽ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ഭാര്യ: സിഎൻ കൃഷ്ണമ്മ. മക്കൾ: കല്യാൺ കൃഷ്ണൻ, ആരതി, ഹരികൃഷ്ണൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel