മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ഉരു സിനിമ റിലീസിനൊരുങ്ങുന്നു. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രത്തിൽ വെച്ച് ഷൂട്ട് ചെയ്ത സിനിമ പരമ്പരാഗത ഉരു നിർമാണത്തിന്റെ ചരിത്ര പശ്ചാത്തലം ചിത്രീകരിച്ചിട്ടുണ്ട് . മരവുമായി ബന്ധപ്പെട്ട ജോലി ചെയ്ത മാമുക്കോയ ഉരുവിൽ ശ്രീധരൻ മൂത്താശാരിയായി വേഷമിട്ടു. മാധ്യമ പ്രവർത്തകൻ ഇ എം അഷ്റഫാണ് രചനയും സംവിധാനവും .
ബേപ്പൂരിൽ നിർമിക്കുന്ന രണ്ടു ഉരുവിന്‍റെ മേല്‍നോട്ടത്തിന്നായി അറബിയുടെ പ്രതിനിധിയായി എത്തുന്ന റഷീദും മൂത്താശാരി ശ്രീധരനും അവിചാരിതമായി പ്രതിസന്ധിയിൽ അകപ്പെടുന്നു .
കടലിലിറക്കുന്ന ഉരുവിനെ പോലെ കടലിൽ തിക്താനുഭവങ്ങളുടെ തിരമാലകൾ ചുറ്റും. അത് നേരിടാനുള്ള ശക്തിയില്ലാതെ തളരുന്ന മൂത്താശാരിയും റഷീദും. മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി ഉരുവിലെ മൂത്താശാരി മാറുകയാണ്. ഉരു നിർമിക്കുന്ന പ്രത്യേകം ആശാരിമാരുടെ കരവിരുതിൽ കഥ കൂടി ഉരു സിനിമ പറയുന്നു.
ആൽബർട്ട് അലക്സ്. അനിൽ ബേബി , അജയ് കല്ലായി , അർജുൻ ,രാജേന്ദ്രൻ തായാട്ട് ,ഉബൈദ് മൊഹ്സിന് , ഗീതിക ഗിരീഷ് ,ശിവാനി സന്തോഷ് ,ബൈജു ഭാസ്കർ ,സാഹിർ പി കെ , മൻസൂർ പള്ളൂർ എന്നിവരാണ് മറ്റു നടീനടന്മാർ. പ്രഭാവർമ ഗാന രചനയും കമൽ പ്രശാന്ത് സംഗീത സംവിധാനവും നിർവഹിച്ചു. ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം , ഹരി നായർ എഡിറ്റിംഗ്. സാം പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമിച്ച ഉരുവിൽ എ സാബു ,സുബിൻ എടപ്പാകത്തു എന്നിവർ സഹനിര്‍മ്മാതാക്കളാണ്.
ബേപ്പൂർ. മോന്താൽ പ്രദേശങ്ങളിലാണ് ഉരു ചിത്രീകരിച്ചിട്ടുള്ളത്. ഉരു നിർമാണ കേന്ദ്രത്തിലെ ആശാരിമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here