കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രീം കോടതി. കൊവിഡിനെ തുടർന്നുള്ള ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം.

കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. പരാതി കൈകാര്യം ചെയ്യുന്ന കമ്മിറ്റി എപ്പോൾ രൂപീകരിക്കുമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

ഹരജി പരിഗണിക്കുന്നത് സെപ്തംബർ 23ലേക്ക് മാറ്റി. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കൊവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാൽ അതിനെ കൊവിഡ് മരണമായി കണക്കാക്കാം.

അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയിൽ അവർ കൊവിഡ് രോഗിയാണെങ്കിൽപ്പോലും കൊവിഡ് മരണമായി കണക്കാക്കില്ല എന്നിവയായിരുന്നു പ്രധാന മാര്‍ഗനിര്‍ദേശം.

കൊവിഡ് മരണസർട്ടിഫിക്കറ്റ് സംബന്ധിച്ച മാർഗരേഖകൾ ലളിതമാക്കണമെന്ന് ജൂൺ 30ന് പുറത്തുവിട്ട വിധിയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി. ഇതേത്തുടർന്നാണ് കേന്ദ്രസർക്കാർ മാർഗരേഖയിറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News