ഡിസിസി പുനഃസംഘടനയെ തുടർന്നുള്ള അഭിപ്രായവ്യത്യാസത്തിൽ കെ പി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത് . അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയെ തുടർന്നാണ് രാജി തീരുമാനം. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമാണ് അനിൽകുമാർ . അനിൽകുമാർ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നു.
ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് കെ പി അനിൽകുമാർ ഉയർത്തിയത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഡിസിസി പ്രസിഡന്റുമാരെ നിശ്‌ചയിച്ച രീതി ശരിയല്ല. ചർച്ചകൾ നടന്നിട്ടില്ല. അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് കോൺഗ്രസിന്റെ രീതിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനിലും കെപിസിസി പ്രസിഡന്റ് കെ സുധാകരനിലും കോൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷ നഷ്‌ടമായിയെന്നും അനിൽകുമാർ തുറന്നടിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here