കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹർജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാൾ കൂടുതൽ വിലപിടിപ്പുള്ളതാണെന്ന് അർത്ഥമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.
ധാരാളം പേർ മരിച്ചെന്നും അഭിഭാഷകർക്ക് പ്രത്യേകത ഇല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.പ്രസിദ്ധിയ്ക്ക് വേണ്ടിയുള്ള ഹർജിയെന്ന് വിലയിരുത്തിയ കോടതി ഹർജിക്കാരനായ പ്രദീപ് കുമാർ യാദവിനോട് പതിനായിരം രൂപ പിഴയടക്കാനും നിർദ്ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here