കെ സുധാകരന്‍റെ സംഘപരിവാര്‍ ബന്ധത്തെ പറ്റി കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന കെ പി അനില്‍കുമാര്‍ നടത്തിയ തുറന്ന് പറച്ചില്‍ ചര്‍ച്ചയാവുന്നു. വേണ്ടി വന്നാല്‍ ഞാന്‍ ബിജെപിക്കൊപ്പം പോകുമെന്ന കെ സുധാകരന്‍റെ മുന്‍ പ്രസ്താവനയാണ് കെപി അനില്‍ കുമാര്‍ ഇന്നലത്തെ പത്രസമ്മേളനത്തില്‍ ഓര്‍മിപ്പിച്ചത്.
സുധാകരനെതിരെ സിപിഐഎം പല ഘട്ടത്തിലും ഉയര്‍ത്തിയിരുന്ന ആക്ഷേപമാണ് അദ്ദേഹത്തോടെപ്പം ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന അനില്‍കുമാറും ആവര്‍ത്തിച്ചിരിക്കുന്നത്
സംഘപരിവാര്‍ മനസുളള കെപിസിസി അധ്യക്ഷനാണ് കെ സുധാകരന്‍ എന്ന കടുത്ത വിമര്‍ശനമാണ് കെപി അനില്‍കുമാര്‍ നടത്തിയത്. എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയില്‍ പോകും എന്ന് കെ സുധാകരന്‍റെ പഴയ വാക്കുകള്‍ ഓര്‍മ്മയിലേക്ക് അരിച്ചിറങ്ങുന്നത് ഈ പശ്ചാത്തലത്തില്‍ കൂട്ടിവായിക്കണം.
ആര്‍എസ്എസ് ബന്ധത്തിന്‍റെ പേരില്‍ മുന്‍പും കെ സുധാകരന് എതിരെ നേരത്തെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ രാഷ്ടീയ സംഘര്‍ഷങ്ങളില്‍ പലപ്പോഴും സുധാകരന്‍ ആര്‍എസ് എസ് പിന്തുണ തേടിയിരുന്നു എന്ന ആക്ഷേപം പലഘട്ടത്തിലും കണ്ണൂരിലെ സിപിഐഎം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.
കെ സുധാകരന്‍ സത്യാഗ്രഹം കിടക്കുന്ന വേദിയിലെത്തി ആര്‍എസ്എസിന്‍റെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ നേതാവ് വല്‍സന്‍ തില്ലങ്കേരി കണ്ടതും കുറച്ച് നാള്‍ മുന്‍പാണ്. ക്ഷേമം അന്വേഷിച്ച് ആണെങ്കില്‍ പോലും ഒരു ആർ എസ് എസുകാരന് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന ഒരാളാണ് കെപിസിസി അധ്യക്ഷനെങ്കില്‍ കെ പി അനില്‍കുമാര്‍ പറഞ്ഞിത് സത്യമെന്ന് തന്നെ കരുതേണ്ടി വരും.
സുധാകരന്‍ മല്‍സരിക്കുമ്പോഴൊക്കെ ആര്‍എസ് എസ് അവരുടെ വോട്ട് കൈപത്തി ചിഹ്നത്തിലാണ് നല്‍കിയിരുന്നതെന്ന് മുന്‍ ആര്‍എസ്എസ് പ്രചാരകനായ സുധീഷ് മിന്നിയുടെ വെളിപ്പെടുത്തലും കൂട്ടിവായിക്കണം.തനിക്കെതിരെ വരുന്ന എല്ലാ ആക്ഷേപത്തിനും ഉടനടി മറുപടി പറയുന്ന കെ സുധാകരന്‍ അനില്‍കുമാറിന്‍രെ പ്രസ്താവനയോട് ഇതുവരെ മറുപടി പറയാത്തതും ആശ്ചര്യകരം തന്നെ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here