കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ കെ.പി അനില്‍കുമാര്‍. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് കെ.സുധാകരന്‍. ആ സുധാകരനാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷനെന്നും കെ. പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.കെ. സുധാകരന് സംഘപരിവാർ മനസാണെന്നും കെ.പി അനില്‍കുമാര്‍ തുറന്നടിച്ചു,
ബി ജെ പിയിൽ പോയാൽ എന്താണ് എന്നാണ് സുധാകരൻ മുൻപ് ചോദിച്ചത്. അത്തരത്തിൽ ഒരാൾ കെപിസിസി പ്രസിഡൻ്റ് ആയാൽ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുമോയെന്നും അനില്‍കുമാര്‍ ചോദിച്ചു. കെ സി വേണുഗോപാൽ, വി ഡി സതിശൻ, സുധാകരൻ എന്നിവർ കോൺഗ്രസിൻ്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെയാണ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു അനില്‍കുമാറിന്റെ സിപിഐഎം പ്രവേശനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here