കെ മുരളീധരന് കടുത്ത ഭാഷയിൽ മറുപടികൊടുത്ത് കെ പി അനിൽകുമാർ. ആരാണ് മാലിന്യം എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും കാര്യങ്ങൾ പറയുമ്പോൾ എല്ലാവരും സ്വയം ഉള്ളിലേക്ക് നോക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അച്ചടക്കം പഠിപ്പിക്കാൻ മുരളീധരന് എന്ത് അർഹതയെന്നും അനിൽകുമാർ ചോദിച്ചു.
കാര്യങ്ങള്‍ പറയുമ്പോള്‍ സ്വയം പരിശോധിക്കുന്നത് നല്ലതാണെന്നും അച്ചടക്കത്തെ കുറിച്ച് പറയാന്‍ കെ മുരളീധരന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും അനില്‍കുമാര്‍ ചോദിക്കുന്നു. ‘കോണ്‍ഗ്രസിന്റെ പ്രസിഡണ്ടിനെ മദാമ്മയെന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, എകെ ആന്റണിയെ മുക്കാലില്‍കെട്ടി അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ എന്ന അച്ചടക്കം പഠിക്കുന്നത്. ഇനി എന്നെ വിട്ടേക്കു. നിങ്ങള്‍ വീതം വെക്കുകയോ തമ്മിലടിക്കുകയോ കുത്തിമരിക്കുകയോ ചെയ്യൂ. മഹത്തായി പൊതുപ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയിലാണ് ഇപ്പോൾ ഉള്ളത്. എന്റെ ദേഹത്തേക്ക് കയറരുത്. കെ പി അനില്‍ കുമാര്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും കെ.പി അനില്‍കുമാര്‍ വിമർശിച്ചു. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് കെ.സുധാകരന്‍. ആ സുധാകരനാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷനെന്നും കെ. പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.കെ. സുധാകരന് സംഘപരിവാർ മനസാണെന്നും കെ.പി അനില്‍കുമാര്‍ തുറന്നടിച്ചു,
ബി ജെ പിയിൽ പോയാൽ എന്താണ് എന്നാണ് സുധാകരൻ മുൻപ് ചോദിച്ചത്. അത്തരത്തിൽ ഒരാൾ കെപിസിസി പ്രസിഡൻ്റ് ആയാൽ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുമോയെന്നും അനില്‍കുമാര്‍ ചോദിച്ചു. കെ സി വേണുഗോപാൽ, വി ഡി സതിശൻ, സുധാകരൻ എന്നിവർ കോൺഗ്രസിൻ്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെയാണ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു അനില്‍കുമാറിന്റെ സിപിഐഎം പ്രവേശനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here