കോണ്‍ഗ്രസിന്റെ മുഖമുദ്ര കമ്മ്യൂണിസ്റ്റ് വിരോധം; കെ പി അനില്‍കുമാര്‍

രാജ്യത്തിന്റെ മതനിരപേക്ഷത സംഘപരിവാർ തകർക്കുമ്പോൾ നോക്കിനിൽക്കേണ്ട നിസഹായവസ്ഥയിലാണ് കോൺഗ്രസെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. കാഴ്ചക്കാരന്റെ റോൾമാത്രമാണ് പാർട്ടിക്ക്‌. കോൺഗ്രസിനെ രക്ഷപ്പെടുത്താൻ പല ആളുകളും ശ്രമിച്ചു. പക്ഷേ അഭിപ്രായം പറയുന്നവരെ ഒതുക്കുകയോ പുറത്താക്കുകയോ ആണ് രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തിലെ നേതാക്കളും എല്ലാം ചെയ്യുന്നതെന്നും അനിൽകുമാർ കോഴിക്കോട് പറഞ്ഞു.

ഇന്നലെ വരെ പരിചിതമായതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് ഇപ്പോൾ. കമ്മ്യൂണിസ്റ്റ് വിരോധമാണ് കോൺഗ്രസിന്റെ മുഖമുദ്ര. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് ഏറ്റവും മോശമാണെന്നാണ് പറഞ്ഞുകേട്ടതും പഠിച്ചതും. എന്നാൽ തികച്ചും വ്യത്യസ്തമായ അനുഭവമാണ് സിപിഐ എമ്മിന്റെ നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും ഉണ്ടായത്. ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും പ്രതീകങ്ങളാണ് സിപിഐ എമ്മിലെ ഓരോ പ്രവർത്തകരും. മറിച്ച് കോൺഗ്രസിൽ പുറകെ നിന്ന് കുത്തുന്നവരെ കരുതിയിരിക്കണമെന്നും അനിൽകുമാർ പറഞ്ഞു.

എകെജി സെന്ററിന്റെ മുൻപിൽ യാജിച്ച് നിന്നവരാണ് ഇപ്പോൾ തന്നെ മാലിന്യമെന്ന് വിളിക്കുന്നത്. ഇന്നലെകൾ ആരും മറന്നിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായി എന്ന് പറഞ്ഞയാളാണ് കെ സുധാകരൻ. അച്ചടക്കത്തെക്കുറിച്ച് പറയാൻ കെ മുരളീധരനെന്താണ് അർഹത. കോൺഗ്രസ് പ്രസിഡന്റിനെ മദാമ്മയെന്നും, അഹമ്മദ് പട്ടേലിനെ അലുമിനിയമെന്നും, എ കെ ആന്റണിയെ മുക്കാലിൽ കെട്ടി അടിക്കണമെന്നും പറഞ്ഞ മുരളീധരനാണോ എന്നെ അച്ചടക്കം പഠിപ്പിക്കുന്നതെന്നും അനിൽകുമാർ ചോദിച്ചു.

വേണ്ടിവന്നാൽ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് സുധാകരൻ. ആ സുധാകരൻ കോൺഗ്രസ് പ്രസിഡന്റായിരിക്കുമ്പോൾ ആ പാർട്ടിയെ ഇവിടുത്തെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കും. കോൺഗ്രസ് വിട്ടപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചത് സിപിഐ എമ്മിനൊപ്പമാണ്. അത് എന്റെ മതേതരത്വമാണ്.

ഇനിയും കൂടുതൽ ആളുകൾ കോൺഗ്രസിൽനിന്ന് ഇറങ്ങിവരും. അവരാരും അധികാരം തേടി എത്തുന്നവരാകില്ല. സിപിഐ എമ്മിന്റെ നിലപാടുകളോടും നയങ്ങളോടും യോജിപ്പുള്ളതുകൊണ്ടാണ് 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഈ പാർട്ടിക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്വവും സത്യസന്ധതയോടും ആത്മാർത്ഥതയോടെയും നിര്‍വഹിയ്ക്കുമെന്നും അനിൽകുമാർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News